പൂമ്പാറ്റകളെക്കുറിച്ചും ശവശരീരങ്ങളെക്കുറിച്ചും മാത്രം
















മഞ്ഞ നിറത്തിൽ ഉള്ള പൂമ്പാറ്റകളെക്കുറിച്ച്

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്


അപ്പോൾ

ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു

ഇപ്പോൾ ചുമരിൽ തൂങ്ങുന്ന ഈ ചിത്രമുണ്ടല്ലോ !

ഒരു കുഞ്ഞു ചിറകൊച്ചയിൽ ഇത്രയും കാറ്റോ എന്ന്

ഞാൻ അത്ഭുതപ്പെട്ടു ഒരു നിമിഷമാണത്

ആ നിമിഷ൦ ഞാനും അവയും ഒരുമിച്ചായിരുന്നുവെന്ന

നീട്ടിവപ്പാണത്

നീ

അതിൽ ഒരു

 പൂമ്പാറ്റയായിരുന്നു

ഏതു ആൾക്കൂട്ടത്തിലും

 ഒറ്റക്കിരിക്കാനാവുമെന്നു

എന്നെ പഠിപ്പിച്ച അവരുണ്ടല്ലോ

അധികമാകാശമുയരത്തിലേക്ക് പറന്നു

പോകാൻ ഇഷ്ടപ്പെടുന്നില്ലയെന്ന

ഉറപ്പിക്കലോടെ

ഉയരങ്ങളുടെ പ്രമാദിത്വത്തെ

എത്രയെളുപ്പമാണവർ അടയാളപ്പെടുത്തുന്നത് !


ഞാൻ പറയും

എന്റെ ഓരോ കവിതയും ഓരോ

മഞ്ഞപ്പൂമ്പാറ്റയാണെന്നു!

ശ്വാസവായുവിനായി ഏന്തി വലിഞ്ഞ്

ചിറകിട്ടടിച്ച്

മണ്ണിൽ നിന്ന് ഇത്തിരിപ്പൊങ്ങി

അത് ജീവൻ നിലനിർത്തിപ്പോരുകയാണ് !

ചിലപ്പോൾ ഞാനോര്ക്കുന്നുണ്ട്

ഞാൻ

അതിലൊന്നായിരുന്നെങ്കിൽ !

കൂട്ടക്കൊല നടന്നിടത്ത്

തലങ്ങും വിലങ്ങും കിടക്കുന്ന ശവശരീരങ്ങളുടെ ചുണ്ടുകളിൽ

ഉമ്മ വച്ചേനെ !

ജീവൻ നിലച്ചു പോയ ചുണ്ടുകൾ എന്റെ സ്വപ്നക്കുഴലുകൾ തട്ടുമ്പോൾ

എത്രയാനന്ദിക്കുമെന്നോ !

ഒരു കവിയായിരിക്കുന്നതിലധികമാണോ

ആ സന്തോഷത്തിന്റെ അതിരുകൾ !


ആണെങ്കിൽഎനിക്കതുമതി

പൂമ്പാറ്റയോ കവിയോ

എന്നത് എന്നെയും കുഴക്കില്ലേ ?





ReplyForward


--





--




Popular Posts