only for poetry



Friday, April 13, 2012


ഉരുക്കം 
തീച്ചൂളയില്‍ ഇട്ടു 
ഉരുക്കി 
പുകയെരിഞ്ഞു
കരള്‍ പുകഞ്ഞു
ഉരുട്ടി എടുത്തതാണ് 
എനിക്ക്

ഒരൊറ്റ വിരല്‍ തട്ടലാല്‍
മുഖം തിരിച്ച്
 തകര്‍ത്ത് എറിയാം........
ഒരൊറ്റ  ഞോ ടിക്കലില്‍ 
പൊടിച്ചു ഉണക്കാം ......
നിനക്ക്

ഒരു പടക്കുതിപ്പാല്‍
 എരിച്ചു അണക്കാം...- 
നിനക്ക്

അതിനാല്‍............
ജീവിതം എന്ന് പറയുന്ന
 ഈ പ്രതിമയെ 
നീ കാണാത്ത 
ഒരു കടലിലേക്ക്   
എറിയുകയാണ്
രാവണ സീത
-----------------
എന്റെ സീത
സ്വര്‍ണ്ണ മാനിന്റെ  കൊടും  തേജസ്സില്‍ 
കണ്‍ കുളിര്‍പ്പിക്കുന്നവള്‍  അല്ല
ഓര്‍മ്മകളില്‍ വീണു കരഞ്ഞാര്‍ക്കുന്നവളും  അല്ല
അതിര്‍ത്തി രേഖകള്‍ പാലിക്കുന്നവളും അല്ല
അന്തപ്പുരത്തില്‍ നിന്ന് പരിത്യജിക്കപ്പെട്ടപ്പോളും
 വന നിഗൂഡതകള്‍  കണ്‍ കുളിര്‍ക്കെ   കണ്ടവള്‍ ആണ്    
ചരിത്രത്തിന്റെ ശിലാ ഫലകങ്ങളില്‍ സുവര്‍ണ്ണ മുദ്രാ ലിഖിതങ്ങളില്‍ നിന്ന്
കുതറി ചാടി
പഴം പാട്ടിലേക്ക് നൂഴ്ന്നിറങ്ങി
മുടിയാടാടുന്നവള്‍ ആണ്
പിളര്‍ന്നു പോയ  മണല്‍  തിട്ടകള്‍ ഓര്‍ത്ത്നനഞ്ഞ
പാതാള സ്പര്‍ശം ഏറ്റു 
കണ്ണുകള്‍ അടച്ചു അവള്‍ 
വന യാത്രകളെ കുറിച്ച് പാടും
ആകാശ യാത്രകളില്‍ ബാല്യം കൊതിച്ച മേഘ  സ്പര്‍ശം ഏറ്റു 
നീതയായ് നിശബ്ദ ചിത്രങ്ങള്‍ തീര്‍ക്കും 
ചിറകുകളെ വെട്ടി മാറ്റി
പുല്‍ മേട്ടില്‍ മേയാന്‍ വിട്ടു
പുത്രന്റെ ഉയിര്‍ത്തുഎണീപ്പിനായി     കാത്തു നില്‍ക്കും
ക്രൂശിതനായ കാമുകന്റെ
മറന്നു പോയ രാജ പ്രൌടിയില്‍ ആഴുംപോഴും  
രാവണ ബീജതുടിപ്പിനായ്  മൂക സാമ്രാജ്യം നെയ്യും 
വില്ലുടഞ്ഞ മൂളലില്‍ ചടഞ്ഞിരുന്ന്
വെയില്ക്കുഞ്ഞുങ്ങളെയും പൂവല്‍തുംപികളെയും
 പെട്ടിയില്‍ അടച്ചു ഒഴുക്കി കളഞ്ഞ്‌ ..................
വലതു കണ്‍ തുടി മഴയില്‍ ഒഴുക്കി ..........
ആസ്ത്ര വേഗമായ്‌ പുനര്‍ജ്ജനിക്കും
എങ്കിലും നേത്ര വേഗങ്ങളില്‍ 
അഗ്നിയുമായി വരുന്നവര്‍ക്കൊരു കഠാര കരുതാന്‍ 
അവള്‍ മറക്കില്ല 








 




രാവണ സീത
-----------------
എന്റെ സീത
സ്വര്‍ണ്ണ മാനിന്റെ  കൊടും  തേജസ്സില്‍ 
കണ്‍ കുളിര്‍പ്പിക്കുന്നവള്‍  അല്ല
ഓര്‍മ്മകളില്‍ വീണു കരഞ്ഞാര്‍ക്കുന്നവളും  അല്ല
അതിര്‍ത്തി രേഖകള്‍ പാലിക്കുന്നവളും അല്ല
അന്തപ്പുരത്തില്‍ നിന്ന് പരിത്യജിക്കപ്പെട്ടപ്പോളും
 വന നിഗൂഡതകള്‍  കണ്‍ കുളിര്‍ക്കെ   കണ്ടവള്‍ ആണ്    
ചരിത്രത്തിന്റെ ശിലാ ഫലകങ്ങളില്‍ സുവര്‍ണ്ണ മുദ്രാ ലിഖിതങ്ങളില്‍ നിന്ന്
കുതറി ചാടി
പഴം പാട്ടിലേക്ക് നൂഴ്ന്നിറങ്ങി
മുടിയാടാടുന്നവള്‍ ആണ്
പിളര്‍ന്നു പോയ  മണല്‍  തിട്ടകള്‍ ഓര്‍ത്ത്നനഞ്ഞ
പാതാള സ്പര്‍ശം ഏറ്റു 
കണ്ണുകള്‍ അടച്ചു അവള്‍ 
വന യാത്രകളെ കുറിച്ച് പാടും
ആകാശ യാത്രകളില്‍ ബാല്യം കൊതിച്ച മേഘ  സ്പര്‍ശം ഏറ്റു 
നീതയായ് നിശബ്ദ ചിത്രങ്ങള്‍ തീര്‍ക്കും 
ചിറകുകളെ വെട്ടി മാറ്റി
പുല്‍ മേട്ടില്‍ മേയാന്‍ വിട്ടു
പുത്രന്റെ ഉയിര്‍ത്തുഎണീപ്പിനായി     കാത്തു നില്‍ക്കും
ക്രൂശിതനായ കാമുകന്റെ
മറന്നു പോയ രാജ പ്രൌടിയില്‍ ആഴുംപോഴും  
രാവണ ബീജതുടിപ്പിനായ്  മൂക സാമ്രാജ്യം നെയ്യും 
വില്ലുടഞ്ഞ മൂളലില്‍ ചടഞ്ഞിരുന്ന്
വെയില്ക്കുഞ്ഞുങ്ങളെയും പൂവല്‍തുംപികളെയും
 പെട്ടിയില്‍ അടച്ചു ഒഴുക്കി കളഞ്ഞ്‌ ..................
വലതു കണ്‍ തുടി മഴയില്‍ ഒഴുക്കി ..........
ആസ്ത്ര വേഗമായ്‌ പുനര്‍ജ്ജനിക്കും
എങ്കിലും നേത്ര വേഗങ്ങളില്‍ 
അഗ്നിയുമായി വരുന്നവര്‍ക്കൊരു കഠാര കരുതാന്‍ 
അവള്‍ മറക്കില്ല 








 









 





വെയില്‍
---------------
എ. അയ്യപ്പന്{2000 }
----------------------------
അറിയും     എന്ന്   പറഞ്ഞില്ല
അറിയില്ല എന്നും
ചിറകു വെട്ടി മാറ്റിയ 
പാടു മാത്രം നീട്ടിക്കാണിച്ചു
 
ഒടുവിലത്തെ പകല്‍
 അസ്തമിച്ചു

എഴുതി  വച്ച  കത്തുകള്‍   
മേല്‍വിലാസം ഇല്ലാതായി

സന്ധ്യയുടെ 
ദുരിതാന്ധകാരം കറുത്ത് തണുത്തു

ഞാന്‍ നിന്നോട് യാത്ര ചൊല്ലി

കുറ്റവാളിക്ക് പകരം
കഴുമരത്തില്‍ ഏറാന്‍ 
എന്റെ നിഴല്‍
പടിക്കപ്പുറം

കുഴഞ്ഞ  കാലുകളോടെ
നീ .....
പോയ ജന്മങ്ങളിലേക്കു
വേച്ചു വേച്ചു

എന്റെ പേര് നീ അറിഞ്ഞു
നീ 
നിന്നില്‍ നിന്ന്
കൂടു മാറാന്‍
 കൈ വിരലുകള്‍ കോര്‍ത്തു.
ഒരിരുട്ടു നമ്മെ മറക്കും

ഇനി കരുതാം
നിന്നെ ഞാന്‍ കണ്ടിട്ടില്ല 
എന്നെ നീയും 
ഇനി കാണും വരേക്കെങ്കിലും

Wednesday, April 11, 2012



പറഞ്ഞത്
---------------
മാറ്റമുണ്ടാവില്ലേ  ?
തൊടിയിലെ  വെയില്‍?
ഓര്‍ക്കാപ്പുറത്ത് വന്ന മഴ ?
ഇലകള്‍ തളിര്‍ത്തു
 പിന്നെ പുഴു വന്ന കാലം?
പ്രളയത്തിനു ശേഷം വസന്തമെന്ന പഴമൊഴി?
പിശാചിന് പകരം ദൈവം  എന്ന പകരം വെപ്പ്?
തിരിച്ചു വരില്ലേ ? 
ഒറ്റയ്ക്ക് കളിക്കാവുന്ന കളികളും 
ഉടലും ഉയിരും ഇല്ലാത്ത വാക്കുകളും?
ഒരിക്കല്‍ വരുമെന്ന് കരുതി 
ഒരിക്കല്‍ 
ആരോ    കാത്തു നിന്ന സ്റ്റോപ്പ്‌?
കൊലപാതകത്തിന് ഉത്തരം പറയേണ്ടി  വരും എന്ന് കരുതി
ജലസുതാര്യതയുടെ  നിറം സ്വീകരിച്ചു 
വനവാസത്തിനു പോയ  പൂക്കള്‍?

Wednesday, March 28, 2012

ഓര്മ്മയില്‍ ഒറ്റയ്ക്ക്  നില്ക്കുന്ന നഗരം--------
------------------------------------------------------------------

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഓര്‍മ്മകളില്‍ ഒറ്റയ്ക്ക് നില്ക്കുന നഗരം .............
അതിന്റെ  ഓര്‍മ്മകളില്‍ എന്തായിരിക്കും  എന്ന്? 
മടിയില്‍ നിന്ന് ഊര്‍ന്നു ഇറങ്ങിപ്പോയ  സമുദ്രത്തിന്‍റെ ഓര്‍മ്മ?
ചിലപ്പോള്‍ 
 ഒരുമിച്ചു പൂത്ത പൂന്തോട്ടങ്ങള്ക്ക് മേല്‍ കറുത്ത മഴകള്‍ ‍ അടര്‍ന്ന ഒടുവിലത്തെ
 സായന്തനം?
ശിരസ്സിനു മുകളില്‍ ഇപ്പോഴും...ഏകാന്തമായി എരിഞ്ഞുകൊണ്ടിരിക്കുന ഒരു അനാഥ മേഘം?
എല്ലാ പുല്ക്കൊടികളും എല്ലാ നാവുകളും
മരണം മരണം എന്ന് മാത്രം പറഞ്ഞ പകലുകള്‍?
പകലോ രാത്രിയോ എന്ന് തിരിച്ചറിയാതിരുന്ന കാലങ്ങള്‍??
 കാലമോ ,സമയമോ എന്ന് വേര്തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സ്വപ്നം?
തലകീഴായി ചിതറി തെറിച്ച സായാഹ്നം?
സൂര്യന്‍  ചന്ദ്രനിലേക്കും
ചന്ദ്രന്‍ സൂര്യനിലേക്കും പടര്ന്നു....
നിഴലുകള്‍ ‍ മുഴുവന്‍ ഈയലുകള്‍ ആയി...
ആളുകള്‍ പക്ഷികള്‍ ‍ ആയി..
ഭാഷകള്‍ ‍ മുഴുവന്‍ പൂമ്പാറ്റകള്‍ ആയി....
നഗരം വിട്ടു പോയ ദിവസം?
മരങ്ങളും ,മരം കൊത്തികളും പാട്ടും പേടിയും പോയി ഒളിച്ചതെവിടെ?
പഴയ കവിതയില്‍  നിന്നിറങ്ങി നഗരത്തില്‍ ഒളിച്ച പൂതം..
വടക്കന്‍ പാട്ടിലെ പാണന്‍?
തീയില്‍ കുരുത   തെയ്യം?
എല്ലാം....
ഓര്‍മ്മകളില്‍ നിന്ന് ഇറങ്ങി ഓടുന്നത് നഗരം ഓര്ക്കുന്നുണ്ടാവുമോ?
പണ്ട് കായല്‍ നിന്ന മാറിടം ആണ്   താന്‍  എന്ന് അറിയാതെ തെങ്ങുന്നുണ്ടാവുമോ?
അവിടം മുളംകാടുകളും പാട്ടും പൂങ്കുയിലുകളും
  ആയിരുന്നെന്നു വിതുംപുന്നുണ്ടാവുമോ?
എല്ലാം ഒരിക്കല്‍ ഒടിപ്പോയതല്ലേ എന്ന് ഓര്‍ക്കാതെ ഓര്‍ക്കുന്നുണ്ടാവുമോ?
ആകാശത്തോളം പണിതു ഉയര്‍ത്തിയപ്പോള്‍ 
 ഞെരിഞ്ഞു പോയ 
പുല്ലുകള്‍ പുല്‍ച്ചാടികള്‍ തുമ്പകള്‍,ഞെരിഞ്ഞില്‍ മുള്ളുകള്‍..............

നഗരമായി മാറിയപ്പോള്‍ 
മണ്ണിനടിയില്‍ വെട്ടേറ്റു വീണ വാക്കുകള്‍...
മനുഷ്യര്‍....അവരുടെ സ്വപ്‌നങ്ങള്‍....
ഉറക്കത്തില്‍ അവര്‍   പാടിയ പാട്ടുകള്‍...
ഉണര്‍ച്ചയില്‍ അവര്‍ പണിത കുടിലുകള്‍.... മതിലില്‍ വരച്ച ചിത്രങ്ങള്‍....
എല്ലാം ഒരു ന ഇമിഷം കൊണ്ട് ഉടഞ്ഞ്‌-
''നഗരം' എന്ന് പേര് മാറിയത്.
എല്ലാവരും ഓര്‍മ്മയില്‍ നിന്നി പോലും മാഞ്ഞു പോയത്....
പച്ചപ്പ്‌ മാഞ്ഞു എല്ലാ ഭാഷയും നിറം ഇല്ലാതായത്....
ഓരോ കല്ലും ശിലയെ മറന്നത് 
ഓരോ കഥയും ഭാഷ മറന്നത്  
ഓരോ മഴത്തുള്ളിയും ലാവയില്‍ അലിഞ്ഞത്
കാണാതായവരില്‍ ആരെല്ലാം ഉണ്ടാകും
കാക്കകള്‍...കുയിലുകള്‍....കുട്ടികള്‍...
പാമ്പുകള്‍.... പൂമ്പാറ്റകള്‍....ഓണത്തുമ്പികള്‍....

നിറങ്ങള്‍ ഒലിച്ചു പോയി
വൈദ്യുത   നൂലാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട
മൃത സ്വപ്നങ്ങളുടെ നഗരമാന്  ഞാന്‍ 
ഉദിക്കുകയോ,അസ്തമിക്കുകയോ ചെയ്യാത്ത
ഒരു സൂര്യന്‍റെ നോട്ടത്തില്‍
ദിനം പ്രതി ഉരുകി  ഒലിച്ചു   
ഭാഷകള്‍ ശബ്ദങ്ങള്‍ മാറാന്
ഒച്ചകള്‍ ചുണ്ടുകളെ  മറന്നു
ശബ്ദങ്ങള്‍ വാക്കുകളെ മറന്നു
 കടലുകള്‍ കരയും, ഭൂമി ആകാശത്തെയും മറന്നു,..

നിറങ്ങള്‍ ഇല്ലാത്ത ഒരു മഴവില്ല് 
ഇന്ന് എനിക്ക് സമ്മാനിക്കപ്പെടും
 അതുടുത്ത്, നഗ്നയായി ഞാന്‍ 
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ട നഗരമായി നില്‍ക്കും
ആദിയോ അന്തമോ ഇല്ലാത്ത 
ഒരു കവിതയുടെ  വക്കത്ത്


ഉസ്താദ് റാഷിദ് ഖാന്‍ പാടുമ്പോള്‍

രോഷ്നി സ്വപ്ന
വാക്കില്‍ത്തുടങ്ങി, നോക്കിലെത്തി
നോക്കിനപ്പുറം പോകുന്ന അനന്തശൂന്യത
നീയോ...ഞാനോ...എന്ന്
ചെവിയില്‍ ഉസ്താദ് റാഷിദ് ഖാന്‍ പാടുന്നു.
അപ്പോളോര്‍ത്തു
വാക്കുകള്‍ കൈയടക്കിയ ജന്മങ്ങള്‍
മഴവക്കുകൊണ്ടു കീറി...കാറ്റൂത്തേത്ത് വരഞ്ഞ്...
മേഘം കുടഞ്ഞുടല്‍ ചുരുങ്ങിയ കാലം-
ഓര്‍മയിലൂടെ തുളഞ്ഞുപോയപ്പോള്‍...
കാറ്റ് ഇലയോട് ജാതി ചോദിച്ചു
പൂവ് വേരിനോട് നിറം ചോദിച്ചു
കുന്ന് ഭൂമിയോട് വംശം ചോദിച്ചു.
എന്റെ ആത്മാവിന്റെ വിപ്ലവമാണ്
ഞാന്‍ പെയ്യിക്കുന്ന മഴ
എന്നുറക്കെപ്പറഞ്ഞുകൊണ്ട്
2മയക്കോവ്സ്കിയുടെ കവിതയില്‍നിന്ന്
കത്തിത്തെറിക്കാറായ ഒരു വാക്കുണ്ട്
തോക്കിന്റെയുണ്ടപോലെ...
ഇനീഷ്യല്‍ തെറ്റിക്കല്ലേ...
വിപ്ലവം കവിതക്കുമപ്പുറം നിന്നു കത്തും.
ഒറ്റക്ക്, ഞാന്‍ മാത്രം കണ്ടെത്തിയ ഒരു പഴയ വീണ,
മണ്ണിനടിയില്‍പ്പുതഞ്ഞുകിടന്ന്
അലസതയുടെ പുതിയ സൂത്രവാക്യങ്ങള്‍
എഴുതിയെടുക്കുകയാവും.
''ആവോ...എനിക്കറിയില്ല'' എന്നുപറയാന്‍കൂടി
എന്റെ നാവില്‍ വാക്കില്ലാതായല്ലോ...
ഭാഷയില്ലാതായല്ലോ!
ഒരു കവിക്ക് ഊഹിക്കാവുന്നതിലപ്പുറമാണ്
വാക്ക് വാക്കിനോട് ചെയ്യുന്ന ക്രൂരതകള്‍!
ആയിരത്തില്‍നിന്ന് തിരിച്ചെണ്ണുമ്പോള്‍
സ്ത്രീവാദം, നരവംശശാസ്ത്രം
കാടുസന്ദര്‍ശനം...വെള്ളച്ചാട്ടത്തിന്റെ മീറ്റര്‍...
എല്ലാം നിരക്കും.
ചിലപ്പോള്‍, മാനഭംഗംചെയ്യപ്പെട്ട ആണ്മയിലുകള്‍
പീലിമുറിച്ചിട്ട്, വിവസ്ത്രരായി
സമരംചെയ്ത കഥ ഓര്‍മവരും.
അതുമല്ലെങ്കില്‍, കൂടെ നടന്ന കുഞ്ഞിനെ
കാണാതായതായിത്തോന്നും.
3ഇരുട്ടിനെ ഇരുട്ടുകൊണ്ട് കവി
തുടച്ചെടുത്തല്ലോയെന്ന് തോന്നും.
വാക്കിനെക്കുറിച്ച്
കൂടുതല്‍ ആലോചിക്കുമ്പോഴേക്കും
ജീവപര്യന്തം ലഭിച്ച കവി വിളിക്കും
കടന്നുപോന്ന ജന്മങ്ങളില്‍ കേട്ട ഒച്ചകള്‍
തീമഴകളായി പുനര്‍ജനിച്ച കഥപറയും.
നടന്നുപോയപ്പോള്‍,
മുഖം കളഞ്ഞുപോയി എന്നുപറയും
അടുത്ത ജന്മത്തില്‍
വധശിക്ഷതന്നെ ലഭിക്കണേയെന്നു പ്രാര്‍ഥിക്കും.
തത്തകള്‍ പാടുന്നത് ജര്‍മന്‍ ഭാഷയിലാണോ?
എഴുത്തച്ഛന്റെ കിളി പാടുന്നത് ഏതു ഭാഷയില്‍?
അല്ലെങ്കില്‍ എഴുത്തച്ഛനെഴുതിയത്
ജീവിതംകൊണ്ടല്ലേ
കറപിടിക്കാതെയൊഴുകുന്ന
രക്തം കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് അപ്ലോഡ് ചെയ്യാമോ?
പണ്ട് നെരൂദ പരിതപിച്ചതുപോലെ,
തെരുവുകളില്‍ ഒഴുകുമായിരുന്നില്ല.
കടലിന്നടിയില്‍ ആര്‍ക്കും ശ്വാസം മുട്ടുമായിരുന്നില്ല.
വാക്കും അങ്ങനെതന്നെ
പറഞ്ഞുകഴിഞ്ഞും എഴുതിക്കഴിഞ്ഞും
പലതും ബാക്കിവെച്ചുകാണണം.
പറയാനിരുന്ന വാക്ക്
ഏതുറക്കത്തിലാണ് കളഞ്ഞുപോയതെന്നറിയില്ല.
ഉറക്കം തീര്‍ന്നോ
ഉണര്‍ന്നോ
ഞാന്‍തന്നെയാണോ ഉറങ്ങിയത്
കണ്ടത് എന്റെ സ്വപ്നംതന്നെയായിരുന്നോ
പാടിക്കൊണ്ടേയിരിക്കുന്നു
റാഷിദ് ഖാന്‍.
1. ഉസ്താദ് റാഷിദ് ഖാന്‍ - ഹിന്ദുസ്ഥാനി ഗായകന്‍
2. മയക്കോവ്സ്കിയുടെ 'വിപ്ലവം' എന്ന കവിത
3. സെബാസ്റ്റ്യന്‍ -ഇരുട്ട് പിഴിഞ്ഞ്

Monday, March 26, 2012

തലക്കെട്ടില്ലാതെ


വളഞ്ഞു കിടക്കുന്ന

ഒരു വഴിയരികില്‍

ഇലകള്‍ മുളച്ചുയരുന്ന

ഒരു തടാക സ്വപ്നം കാണാമോ?

വളവുകള്‍ ഇലാത്ത ഒരു പുഴയില്‍

തിമിങ്കലങ്ങള്‍ ഒടിക്കളിക്കുന്ന്നത്

വെറുതെ സങ്കല്‍പ്പിക്കാമോ

കണ്ണുകളില്‍ എറിയുന്നത് പ്രണയം ആണെങ്കിലും

അത് നീ കാണണം എന്ന് വാശി പിടിക്കാമോ?

ദൂരെ നിന്ന് നോക്കുമ്പോള്‍...നിനക്ക് ഞാന്‍ തരുന്നവ

ഭൂമിയില്‍ ഇത്രയേറെ സൂര്യന്മാര്‍....

വെള്ളം വറ്റിയ മരുഭൂമി..

ആകാശ വിജനത...

മരണങ്ങള്‍..

.കടല്‍ കൊണ്ടു പോയ

മൌനങ്ങള്‍

നിലാവിന്‍റെ അവസാന അടയാളങ്ങള്‍

പ്രണയിനിയെ നഷ്ടപ്പെട്ട

മയിലുകള്‍

മരിച്ചവരുടെ ആത്മാക്കള്‍

കൂട്ടത്തോടെ പാടുന്ന പാട്ടുകള്‍

ചരിത്രത്തിനു കണ്മുന്നില്‍

നിലവിളിച്ചു കൊണ്ടു ഓടുന്ന

അസ്ഥിപന്ജരങ്ങള്‍

നിഴലുകള്‍ മന്ത്രിക്കുന്ന ആത്മഹത്യകള്‍

എന്റെ മൌനങ്ങള്‍

നിന്നോട് ഒരാളും പറയാത്ത ചതികള്‍

നിനക്ക് മഴയില്‍ പടര്‍ത്തി

ഞാന്‍ നല്കുന്ന്ന ഉരുളകള്‍........

ക്രൂശിതനായ ചങ്ങാതിയുടെ മനസ്സില്‍ നിന്ന്

ഇറങ്ങിപ്പോയ

ഉറുമ്പുകള്‍........

ഒരു ചരിത്രവും പൂര്‍ണ്ണമല്ല

ഒരു പാട്ടും മുഴുവന്‍ അല്ല

ഒരാളും ഈ ഭൂമിയില്‍ മാത്രമല്ല.

..


Thursday, March 1, 2012

പലതരം ഓര്‍മ്മകള്‍


നാല് വശവുംകടല്‍ കെട്ടി നിര്‍ത്തിയ
ഒരു കടല്‍ കാണുക എന്നത് എന്‍റെ ഒരു സ്വപ്നം ആണ്
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍;
ചെറുതായി അനങ്ങുന്ന നിഴലുകള്‍ ഒഴിച്ചാല്‍....
ആ കടല്‍ ശാന്തമായിരിക്കും
എന്ന് കരുതാനാണ്‌ എനിക്കിഷ്ടം
ആഴങ്ങളില്‍ ഊളി പറക്കുന്ന കടല്‍ മീനുകള്‍ക്ക്
ഉമ്മ വക്കാന്‍ ആഴത്തില്‍ വേരോടിയ
മതില്‍ക്കല്ലുകളുടെ തണുപ്പ് ...
ഉറപ്പു....

ജലം കൊണ്ടു തിരശീലയിട്ട
അതി സാധാരണമായ ഒരു നിശബ്ദതയാണ് എന്റെ നഗരം
എന്ന് ഓര്‍ക്കുമ്പോഴേ
ആളുകള്‍ പുല്‍ച്ചാടികള്‍ ആയും
ഒച്ചകള്‍ മേഘങ്ങള്‍ ആയും
ചിതറിപോകും
പിന്നെ അടിച്ചു മുട്ടി കത്തിച്ചു...
ചാരമാക്കി പണിതുയര്‍ത്തി
പഴയതുപോലെ വീണ്ടുമൊരു നഗരമാക്കി ഉയര്‍ത്തും പോലെ
അതാ വീണ്ടും ആ നിശബ്ധത ഒഴുകിപ്പരന്നു..

ഒരുപാട് ആളുകള്‍ ഒരുമിച്ചു
മരണത്തിലെക്കി ജീവിച്ചടുക്കുന്ന ഒന്നാനെന്റെ രാജ്യം എന്ന് പറയാനാണ് എനിക്കിഷ്ടം
ഇലകള്‍ വീഴുല്‍ പോലെ ഉടലുകള്‍ കൊഴിഞ്ഞു വീണു
മഴ ചിതറും പോലെ...
ചോര ചിതറി വീണു
വീണ്ടും വീണ്ടും കാത്തിരിക്കുന്ന
പിന്നെയും കാത്തിരിക്കുന്ന
ഒരു ജനത...
വീണ്ടും അങ്ങനെ തന്നെ....

നിശബ്ധത എന്ന് ഉച്ചരിക്കുംപോഴേക്കും
അത് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കവി
ഇപ്പോള്‍ മരിച്ചു കൊണ്ടു കടന്നു പോയോ
എന്ന്
ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും എല്ലാ നഗരങ്ങളും
എല്ലാ ജനതയും പെട്ടെന്ന് ഇല്ലാതായെന്ന്
ആരോ ഒച്ചകള്‍ ഇല്ലാതെ വിളംബരം ചെയ്തു വരും
അത് കേള്‍ക്കുമ്പോഴേക്കും എനിക്ക് എന്നെത്തന്നെ കാണാതാകും
ദൂരെ എവിടെയെങ്കിലും ഇരുന്നു
ഇനിയും കാണാനാവാത്ത ഒരാള്‍ കാണുന്നുണ്ടാവും ഇതെല്ലാം.

നാല് വശവുംകടല്‍ കെട്ടി നിര്‍ത്തിയ
ഒരു കടല്‍ കാണുക എന്നത് എന്‍റെ ഒരു സ്വപ്നം ആണ്
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍;
ചെറുതായി അനങ്ങുന്ന നിഴലുകള്‍ ഒഴിച്ചാല്‍....
ആ കടല്‍ ശാന്തമായിരിക്കും
എന്ന് കരുതാനാണ്‌ എനിക്കിഷ്ടം
ആഴങ്ങളില്‍ ഊളി പറക്കുന്ന കടല്‍ മീനുകള്‍ക്ക്
ഉമ്മ വക്കാന്‍ ആഴത്തില്‍ വേരോടിയ
മതില്‍ക്കല്ലുകളുടെ തണുപ്പ് ...
ഉറപ്പു....

ജലം കൊണ്ടു തിരശീലയിട്ട
അതി സാധാരണമായ ഒരു നിശബ്ദതയാണ് എന്റെ നഗരം
എന്ന് ഓര്‍ക്കുമ്പോഴേ
ആളുകള്‍ പുല്‍ച്ചാടികള്‍ ആയും
ഒച്ചകള്‍ മേഘങ്ങള്‍ ആയും
ചിതറിപോകും
പിന്നെ അടിച്ചു മുട്ടി കത്തിച്ചു...
ചാരമാക്കി പണിതുയര്‍ത്തി
പഴയതുപോലെ വീണ്ടുമൊരു നഗരമാക്കി ഉയര്‍ത്തും പോലെ
അതാ വീണ്ടും ആ നിശബ്ധത ഒഴുകിപ്പരന്നു..

ഒരുപാട് ആളുകള്‍ ഒരുമിച്ചു
മരണത്തിലെക്കി ജീവിച്ചടുക്കുന്ന ഒന്നാനെന്റെ രാജ്യം എന്ന് പറയാനാണ് എനിക്കിഷ്ടം
ഇലകള്‍ വീഴുല്‍ പോലെ ഉടലുകള്‍ കൊഴിഞ്ഞു വീണു
മഴ ചിതറും പോലെ...
ചോര ചിതറി വീണു
വീണ്ടും വീണ്ടും കാത്തിരിക്കുന്ന
പിന്നെയും കാത്തിരിക്കുന്ന
ഒരു ജനത...
വീണ്ടും അങ്ങനെ തന്നെ....

നിശബ്ധത എന്ന് ഉച്ചരിക്കുംപോഴേക്കും
അത് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കവി
ഇപ്പോള്‍ മരിച്ചു കൊണ്ടു കടന്നു പോയോ
എന്ന്
ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും എല്ലാ നഗരങ്ങളും
എല്ലാ ജനതയും പെട്ടെന്ന് ഇല്ലാതായെന്ന്
ആരോ ഒച്ചകള്‍ ഇല്ലാതെ വിളംബരം ചെയ്തു വരും
അത് കേള്‍ക്കുമ്പോഴേക്കും എനിക്ക് എന്നെത്തന്നെ കാണാതാകും
ദൂരെ എവിടെയെങ്കിലും ഇരുന്നു
ഇനിയും കാണാനാവാത്ത ഒരാള്‍ കാണുന്നുണ്ടാവും ഇതെല്ലാം.

vv

Thursday, February 2, 2012

കാവല്‍ പക്ഷി
---------------
എന്റെ കണ്‍ പീലികളില്‍ നിന്ന്
ചീറ്റി തെറിച്ച രക്തം കൊണ്ട്
ഞാന്‍ ഒരു കാവല്‍ പക്ഷിയെ ഉണ്ടാക്കി
കാറ്റിനെക്കാള്‍ വേഗത്തില്‍
ആ പക്ഷി പറന്നു
ഭൂമിയുടെ ചുവരില്‍ ഇടിച്ചു അതിന്‍റെ കൊക്ക് മുറിഞ്ഞു
സ്വപ്നത്തില്‍ അത് ഒരു ആകാശം കണ്ടു
ചിറകു മുറിഞ്ഞു ചത്ത പൂമ്പാറ്റകളെ കൊണ്ട്
അലങ്കരിച്ച
ഒരാകാശം
മേഖങ്ങളില്‍ നിന്ന് തൂക്കിയിട്ട ഒരു വിളക്കിന്
എന്‍റെ മുഖച്ഛായ
നനയാന്‍ പേര് മഴകാലോ...
ഉണങ്ങാന്‍ പൊരി വെയിലോ ഇല്ലാതെ അത് ചോര ഇട്ടു വീഴുന്ന കൃഷ്ണമണികള്‍ കൊണ്ട് എനെ നോക്കുന്നു
വിശക്കുമ്പോള്‍ നക്ഷത്രത്തിന്റെ
കരിഞ്ഞ പൊട്ടു കഷ്ണങ്ങള്‍ തിന്നുന്നു
ഓര്‍ക്കുവാന്‍ ഓര്‍മ്മകളോ
മറക്കാന്‍ മറവികള്‍ഓ
ഇല്ലാത്തതു കൊണ്ട്
അത് മഞ്ഞു കാലത്തിനെ വിരലുകളില്‍ വരക്കാന്‍ ആഗ്രഹിക്കുന്നു
ഹിമമുറഞ്ഞു എന്‍റെ വിരലുകള്‍
വരഞ്ഞു കീറുന്നു
വിരലുകള്‍ ഇല്ലാതവള്‍ക്ക്
വിജനതയില്‍ ആരോ വീണ സമ്മാനിക്കുന്നു

എന്‍റെ ശവശരീരം ഒപ്പിട്ടു വാങ്ങാന്‍ നീ വരരുത്
ഞാന്‍,
തിളച്ചു മറിയുന്ന വെള്ളം
നീ കുടിക്കരുത്
തണുപ്പിന്‍റെ ഒരു പൊള്ളല്‍ പോലും ഏല്‍ക്കാതെ
എനിക്ക് എന്‍റെ പാട്ടു നിര്‍ത്തണം
ഉണങ്ങിയ ഞെരിഞ്ഞിലിന്റെ
മണമുള്ള മുറിയില്‍ ഇരുന്നു
ഞാന്‍ എഴുതുന്ന അവസാന കവിതയും
തൂക്കു മരത്തിലെരും മുമ്പ്
ചത്ത പൂമ്പാറ്റകളുടെ ശ്മശാനം
എന്‍റെ എഴുതാത്ത കവിതകള്‍ കൊണ്ട്
മൂടിയിട്ടെക്കുക
========================
എന്റെ ആത്മാവിലെ ഉറുമ്പുകള്‍
--------------------------------------
എനിക്ക് പുല്‍ നാമ്പുകളുടെ
ഭാഷ മാത്രമേ അറിയൂ
അല്ലെങ്കില്‍,അതിനു അറ്റത്തെ
ഉറുമ്പുകളുടെ,...........
അവരുടെ ഉരുണ്ട കണ്ണുകള്‍ കുടിക്കുന്ന
ജലത്തിന്റെ ....................
ഉപ്പു ഭാഷ.
അല്ലെങ്കില്‍ അവര്‍ സ്വപ്നം കാണുന്ന..
തീക്കനലിന്റെ ഭാഷ
ഒരു സ്വപ്നത്തിന്റെ അരികു തട്ടി
കാലുകള്‍ പോല്ലിപ്പോയവര്‍ക്ക്
സ്വന്തം മുഖത്തിന്‌ യേശുവിന്റെ മുഖച്ഛായ തോന്നിക്കാനും
പൊട്ടി തെറിക്കുന്ന വേരുകളില്‍ നിന്ന്
കൈക്കുന്ന വിഷവും
മരണം മണക്കുന കതിരും വിളഞ്ഞപ്പോള്‍
തങ്ങളുടെ ശബ്ദം ഒരിക്കലും ഒടുങ്ങാതതാനെന്നു
അവര്‍ക്ക് തോന്നി
തുടരെ തുടരെ ആരെയെങ്കിലും ഒക്കെ ഉപേക്ഷിക്കണമെന്നും
തിളങ്ങുന്ന നിറ പകര്‍ച്ചകളില്‍
വിശാലമായ ചിത്രങ്ങളായി മാറണം എന്നും തോന്നി
നള ച രിതതിലേക്ക് നേരിട്ട് ചെന്ന്
പതിഞ്ഞ താളത്തില്‍
എല്ലാവരെയും കടിക്കാന്‍ തോന്നി
പാമ്പായി ഇഴയാനും പറവയായി പറക്കാനും തോന്നി
കുരിശു മരണം നടന്നപ്പോള്‍
ഇറ്റു വീണ രക്തം കുടിച്ചു
ഉന്‍മതര്‍ ആവാന്‍ തോന്നി
ചോറുരുളകള്‍ കുഴക്കുന്ന ശബ്ദം
അവരെ വര്‍ത്തമാന കാലതിലെക്കും
ഉറുമ്പുകള്‍ എന്ന സത്യത്തിലേക്കും
വീഴ്ത്തി
സ്വയം കുത്തി മരിക്കാന്‍ തോന്നിച്ചു
കടല്‍ കടന്നു വന്ന മുല്ലപ്പൂക്കളില്‍ ഒളിച്ചിരുന്നു
വെളുത്ത വിപ്ലവത്തെ കുറിച്ചും
കറുത്ത വിപ്ലവത്തെ കുറിച്ചും
ചുവപ്പിനെ കുറിച്ചും
പാടണം എന്ന് തോന്നി
തീര്‍ച്ചയായും സ്വന്തം ശബ്ദം ലോകം മുഴുവന്‍ കേള്‍പ്പിക്കാന്‍ തോന്നി

കുത്തി തുളച്ച കാല്‍ വിരലുകള്‍ ഓര്‍ത്തു
അറിയാതെ രോമാഞ്ചം വന്നു
എഴുത്തച്ഛന്റെ കിളിയെ കണ്ടിരുന്നെങ്കില്‍
കൊക്കിന്‍ തുളയില്‍ ആഞ്ഞു കൊത്താമായിരുന്നു
എന്ന് സ്വപ്നം കണ്ടു
സ്വന്തം ഉടലില്‍ കൂര്‍ത്ത പല്ലുകള്‍ ആഴത്തി രസിച്ചു
ആരോ പാടിയ കവിതയ്ക്ക് മേല്‍
ഇരുമ്പു കൊണ്ടു നിശ്ശബ്ദതയുടെ അടപ്പ് ചേര്‍ത്ത്
പുഴയില്‍ നഷ്ടപ്പെട്ട മോതിരം
കൂട്ടത്തോടെ ഏറ്റി കൊണ്ടു വന്നു കടലില്‍ ഒഴുക്കി]
എല്ലായിടത്തേക്കും നിരനിരയായിപോയി
ചരിത്രത്തില്‍ സംഘം ചേരല്‍ഇന്‍റെ അടയാളങ്ങള്‍ തീര്‍ത്തു
മൊബൈലും ലാപ്ടോപും ഐ ഫോണും തിന്നു തീര്‍ത്തു
പ്ലാസ്റിക് എലിയെ മുഴുവനായി കരണ്ടു തീര്‍ത്തു
സ്വന്തം മരണം ഫീട് ചെയ്തു
റിപ്ലേ ചെയ്തു
ഉറങ്ങുമ്പോള്‍ ഉണര്‍ന്നു
ഇനി ആരെ ആണ് കടിക്കേണ്ടത് എന്ന്
ഒരിക്കല്‍ കൂടി
അപ്‌ലോഡ്‌ ചെയ്തു

എന്‍റെ നാവില്‍ നിന്ന്
ഭാഷ കളഞ്ഞു പോയിരിക്കുന്നു
ഉറുമ്പ്കളുടെത് എങ്കിലും ആയ
നിശബ്ദ ഭാഷ
നിരനിരയുടെ
ഭാഷ